എറവള്ളികോലോത്തമ്മ ഇരുഷിവനത്തിൽ പോയി സന്താനപ്രാർത്ഥന നടത്തി. മഹാമുനി ജപിച്ചിട്ട പുഷ്‌പം ഒരു പെൺമാൻ തിന്നുകയും മാൻ പെറ്റ മനുഷ്യക്കുട്ടിയെ ഒരു കുറത്തി കോലോത്തമ്മക്ക് നൽകുകയും ചെയ്‌തു. ആ പെൺകുട്ടി ദിവ്യചൈതന്യം നേടി ചുകന്നമ്മയായി മാറി. പന മുറിച്ചു വില്ലുണ്ടാക്കാൻ ഒരുങ്ങിയ പുതൃവാടി നായർ ദേവിചൈതന്യമറിഞ്ഞു ആദ്യം കോലം കെട്ടിയാടിച്ചു.വണ്ണാൻ സമുദായക്കാരാണു ഈ തെയ്യം കെട്ടിയാടുന്നത്.